Friday, June 11, 2010

മുട്ടേല്‍ ഇഴഞ്ഞ എന്ജിനിയെര്‍

കുരുവിള എന്ന കുരു ഒരു സുപ്രഭാവത്തില്‍ ഫോണ്‍ വന്നു ഞെട്ടി. നല്ല ഉറക്കമായിരുന്ന എന്നെ ശല്യപ്പെടുത്തി അവന്‍ എഴുനെല്‍പ്പിച്ചു. തലേന്ന് അടിച്ചു വീലായതിന്റെ കെട്ട് തലയ്ക്കു മുകളില്‍ ഒരു ഇഷ്ട്ടികയെന്ന പോലെ എന്നെ പോങ്ങാനനുവതിക്കാതെ തോറ്റ എന്നോട് അവന്‍ പറഞ്ഞു: ഞാന്‍ എന്ജിനിയെര്‍ ആയി. തലയിലെ ഇഷ്ടിക പൊടിഞ്ഞു, ഞാന്‍ എഴുനെല്‍ത്ട്ടു. കഴിഞ്ഞ ഒന്‍പതു കൊല്ലത്തെ മെഗാ പരമ്പര ഇതോടെ കഴിഞ്ഞു. ചെറിയൊരു കോഴ്സ് എന്ന് തുടങ്ങി ജീവിത അഭിലാഷമായി, അവസാനം അന്ദ്യാഭിലാഷമാകും എന്ന് തോന്നിപ്പിച്ചു, ഈ എന്ജിനിയെരിംഗ് പടുത്തം. എല്ലാ കൊല്ലവും പരീക്ഷ എഴുതാന്‍ പോയി മടുത്ത കുരുവിന് ലോട്ടറി അടിച്ചു. രണ്ടു ബാച്ച് കൂടെപടിച്ചവരും അഞ്ചു ബാച്ച് ജുനിയെര്സ് (ഗിന്നസ് റെക്കോര്‍ഡ്‌ ആയേക്കും) നും ഇനി റ്റാറ്റാ പറയാം.
കുരുവിന് ഇനി നേര്‍ച്ചകള്‍ ബാക്കി. വേളാങ്കണ്ണി മാതാവിനെ ആണ് കാര്യമായി സോപ്പിട്ടത്. മാതാവിന്റെ അനുഗ്രഹത്താല്‍ അല്ലെങ്ങില്‍ സ്ഥിരമായി ഒന്‍പതു കൊല്ലം കുരൂടെ പേപര്‍ നോക്കിയ സാറിന്റെ ക്ഷമ തീര്‍ന്നതിനാല്‍, എന്തോ, കാര്യം നടന്നു. വേളാങ്കണ്ണി പോകുവാന്‍ തീരുമാനം ആയി. കൂടെ ക്ലിന്റ് എന്ന കള്ളുകുടിയന്‍ അച്ചായനും. അങ്ങനെ മൂന്നു അച്ചായന്മാരും പറഞ്ഞസമയ്തു യാത്ര തുടങ്ങി. നേരെത്തെ എത്തിയിട്ട് കാര്യം ഇല്ല എന്ന് കണ്ട കുരു അവസാനത്തെ സീറ്റ് ബുക്ക്‌ ചെയ്തു. ബസ്‌ അനങ്ങി തുടങ്ങി. ഡ്രൈവര്‍ സ്പീട് കൂട്ടി. ഇതോടെ വണ്ടി റോഡിലും ഞങ്ങള്‍ വായുവിലും യാത്ര തുടര്‍ന്നു. രാത്രി ക്ലിന്റ് കൂര്‍ക്കം വലിക്കുന്നത് കെട്ട് ഉറക്കം പോയ ഞാന്‍ വണ്ടിയുടെ സ്പീഡും പോക്കും കണ്ടു ചാടി ചാടി ഉറങ്ങി. "
രാവിലെ എട്ടു മണിയോടെ വേളാങ്കണ്ണി എത്തി. ഇറങ്ങിയപ്പോള്‍ ഡ്രൈവറെ കണ്ടു തിരിച്ചുപോകാനുള്ള ടിക്കറ്റ്‌ കാണിച്ചിട്ട് ചോതിച്ചു, "ഇതുതന്നെയാണോ ബസ്സെന്നു" ? ഡ്രൈവര്‍ ആ ടിക്കറ്റ്‌ എടുത്തു കൃത്യം ഒരു സെന്റീ മീറ്റര്‍ കണ്ണിനോടു ദൂരെ പിടിച്ചു സുക്ഷിച്ചു നോക്കി. എന്നിട്ട് തമിഴില്‍ ഇതുതന്നെയാണെന്ന് പറഞ്ഞു. ഈ കണ്ണ് കൊണ്ടാണോ ഇയാള്‍ ഇവടം വരെ ഈ ബസ്സു പറപ്പിച്ചത്, എന്തിന്, ആ വൈപര്‍ കണ്ടോ ആവോ ....... എന്നോര്‍ത്ത് മാതാവിനെ മനസ്സറിഞ്ഞു ഒന്ന് വിളിച്ചു. വേളാങ്കണ്ണി എത്തിയിട്ട് ആദ്യത്തെ പ്രാര്‍ത്ഥന.
നല്ല ചൂടുള്ള ദിവസം. സൂര്യനും അതുപോലെ എന്റെ ശരീരവും പഴുത്തുനിന്നൂ. രണ്ടു മണിക്കൂറിനുള്ളില്‍ റൂം എടുത്തു കുളിച്ചു വൃത്തിയായി പള്ളിയില്‍ പോയി. അവിടെ ചെന്ന് ഉടനെ പ്രാര്‍ത്ഥനയും തുടങ്ങി, കുറച്ചു ഫോട്ടോയും എടുത്തു നടന്നു നീങ്ങി. അപ്പോള്‍ ഒരു വഴി പോലെ ഒരു സ്ഥലം, മുട്ടേല്‍ ഇഴയാന്‍ ഉള്ള വേദി. അവിടെ പ്രാര്‍ത്ഥിച്ചു കൊണ്ട് മുട്ടേല്‍ ഇഴയുന്ന ആളുകള്‍. കുരു തന്റെ നന്ദി കാണിക്കാന്‍ തീരുമാനിച്ചു. ഞാനും ക്ളിന്റും സൈഡില്‍ നടക്കാന്‍ ഉള്ള സ്ഥലത്ത് കുരുവിനോപ്പം പതിയെ നടന്നു. രണ്ടു ദിവസത്തിനിടെ എന്ജിനിയെര്‍ ആയ കുരു, ബുദ്ധിപൂര്‍വ്വം പാഡ് ഒന്നും ഇടാതെ ജീന്‍സ് ഇട്ടു ആണ് പെര്‍ഫോര്‍മന്‍സ് പ്ലാന്‍ ചെയ്തത്. കുരു മുട്ടേല്‍ ഇഴഞ്ഞു നീങ്ങി.
മുന്നോട്ടു നോക്കിയാല്‍ കുഴഞ്ഞു മുട്ടേല്‍ നില്‍കുന്ന കുറെ ആളുകള്‍. അഞ്ചു മിനുട്ട് ആയി, കുരു ആദ്യത്തെ ബ്രേക്ക്‌ എടുത്തു. നല്ല വെയില്‍ ഉള്ളതുകൊണ്ട് മണ്ണ് കപ്പലണ്ടി ചുടാന്‍ തക്കവണ്ണം റെഡി ആയിരുന്നു. ഞങ്ങള്‍ അവനോടു തണല്‍ ഉള്ളടത് റസ്റ്റ്‌ എടുക്കാന്‍ നിര്‍ബന്ധിച്ചു, അങ്ങനെയെങ്ങില്ലും സൈഡില്‍ വെയില്ല് കൊള്ളാതെ നടക്കാമല്ലോ.... കുരുവിന്റെ വായില്‍ വികട സരസ്വതിയുടെ ഡാന്‍സ്... കുരു കഷ്ട്ടപെട്ടു ഇഴഞ്ഞു. മുട്ട് പൊട്ടാന്‍ തുടങ്ങിയെന്നു കുരുവിന്റെ വാക്കുകള്‍ ഞങ്ങള്‍ക്ക് കുരുവിനെ കൊണ്ട് മുട്ടേല്‍ നടത്താന്‍ ആവേശം നല്‍കി. ഓടി പോയി ഒരു കുപ്പി വെള്ളം മേടിച്ചു കുരുവിന് കൊടുത്തു. പതിനഞ്ചു മിനിറ്റ് കഴിയുമ്പോള്‍ പാതിയെത്താന്‍ ഇനിയുമുണ്ട് സ്വല്‍പ്പം ദൂരം കൂടി. കുരു കൈയിന്റെ സഹായം തേടി. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ പോലെ കൈയും കാലും ഇട്ടു കുരു പയറ്റാന്‍ തുടങ്ങി. ഇനി കഴിയില്ല എന്ന് കരുതി നിര്‍ത്താന്‍ കുരു തീരുമാനിച്ചു നിക്കുമ്പോള്‍...., ദേ ഒരു പെണ്‍കുട്ടി നടന്നു നീങ്ങുന്ന, അല്ല, ഓടി പോകുന്ന ലാഖവത്തോടെ കുരുവിനെ ഓവര്‍ ടെയ്ക്ക് ചെയ്തു. ഞങ്ങള്‍ മൂന്ന് പേരും അത് കണ്ടു അന്ധിച്ചു പോയി. ഇനി ഇത് പ്രേസ്ടീജിന്റെ പ്രശ്നം ആണ്. കുരു വിട്ടാലും ഞങ്ങള്‍ വിടുന്ന പ്രശ്നമില്ല കാരണം നമുക്ക് പ്രേസ്ടീജ്ജ് മാത്രം നോക്കിയാല്‍ പോരെ, ബാകി കുരു അല്ലെ നോക്കേണ്ടത്. കുരു തന്റെ എല്ലാ ക്ഷീണവും മറന്നു.ആട്ടിന്‍ ചോര കുടിച്ച ലാലേട്ടനെ പോലെ അതീവ ശക്തി ആര്‍ജിച്ച കുരു എല്ലാം മറന്നു ഇഴഞ്ഞു. അ പെണ്‍കുട്ടിയും കുരുയും തമ്മിലുള്ള അകലം കുറഞ്ഞു. പിന്നെ ഫുള്‍ സ്പീഡില്‍ കൈയും കാലും തലയും എലാം കഴിഞ്ഞു നാലാമത്തെ ഗിയെറില്ലും ഇഴഞ്ഞു. ഒപ്പം എത്താറായതും കുരു ക്ഷീണിച്ചു ഗിയെ൪ കുറച്ചു. ഇനി വൈയ്യ എന്ന് പറഞ്ഞ കുരു എഴുനെല്‍ത്ടു നടക്കാന്‍ തുടങ്ങി, ചടങ്ങ് പൂര്‍ണമാകെണ്ടേ...... കുരു നടന്നിട്ടും ആ പെണ്‍കുട്ടി ഉസ്സൈന്‍ ബോല്ട്ടിന്റെ സ്പീഡില്‍ മുട്ടേല്‍ ഫിനിഷ് ചെയ്തു. ആ പെണ്‍കുട്ടി, പള്ളിയെല്ലാം ചുറ്റി കണ്ട്, നേര്‍ച്ചയും ഇട്ട്, ക്യുവില്‍ നിന്ന് എണ്ണയും വാങ്ങി, തിരിച്ചു എത്തിയപ്പോള്‍ കുരു പതിയെ നടന്നെത്തി.
          ആ പെണ്‍കുട്ടി നടന്നു കുരുവിന്റെ അടുത്ത് എത്തി ചോദിച്ചു, " ചേട്ടന് എന്നെ ഓര്‍മ്മയുണ്ടോ, ഞാന്‍ ചേട്ടന്റെ ജൂനിയര്‍ ആയിരുന്നു". ദൈവമേ കുഴഞ്ഞു. പത്തു കൊല്ലം പഠിച്ച കുരു ഏതു കൊല്ലത്തെ ജൂനിയര്‍ ആണെന്ന് ആലോചിച്ചു നട്ടം കറങ്ങി. "ചേട്ടന്‍ ബാക്കി ഇഴഞ്ഞില്ലേ", എന്ന അ പെണ്‍കുട്ടിയുടെ ചോദ്യം കുരു വേറെ ഒരു ചോദ്യം കൊണ്ട് തടുത്തു. "എന്തായിരുന്നു നേര്‍ച്ച"? ആ പെണ്‍കുട്ടി ചെറിയ ചമ്മലോടെ പറഞ്ഞു,
"കഴിഞ്ഞ പരീക്ഷ മോശം ആയിരുന്നു, 74% കിട്ടിയുള്ളൂ, അടുത്ത പരീക്ഷക്ക് വേണ്ടിയാ" അത് കേട്ടതും കുരു, " ബസ്സിനു സമയമായി, പിന്നെ കാണാം എന്ന്‌ പറഞ്ഞു ഒറ്റ പോക്ക്. ഞങ്ങള്‍ക്ക് പ്രിചെയപ്പെടുത്തി തരും എന്ന്‌ ഓര്‍ത്തു സ്വപ്നം കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അത് പൊലിഞ്ഞുപോയി. 
രണ്ടു മുട്ടിലെയും മുഴുവന്‍ പെയ്ന്റും, കൈയിലെ നിസ്സാര പരുക്കും ആയി കുരു തന്റെ നേര്‍ച്ച മുക്കാല്‍ ഭാഗം കാലേലുമ്, കാല്‍ ഭാഗം മുട്ടേലുമ് തീര്‍ത്തു. ചുട്ടു പൊള്ളുന്ന ചൂടത്തു തല മുട്ടയടിച്ചു ഉണ്ടായിരുന്ന വെളിവും ഇല്ലാതാക്കി. കാലിലെ വേദന കുരുവിനും, പ്രേസ്ടിജിനു ക്ഷതം ഏറ്റ ഞങ്ങള്‍ക്കും വേദന മാറ്റാന്‍ ഓരോ ബിയര്‍ അടിച്ചു. തിരിച്ചു പോകാനുള്ള ഞങളുടെ വണ്ടിയില്‍ അനങ്ങാന്‍ കഴിയാത്ത കുരുവിനെയും കയറ്റി ഇരുന്നു. ദാ വരുന്നു അതെ ഡ്രൈവര്‍. ഇയാള്‍ക്ക് ഉറക്കം ഒന്നും വേണ്ടേ? എന്തായാലും ഞങ്ങളുടെ ഉറക്കം പോയി. ഡ്രൈവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമായി ബംഗ്ലുരിലെയ്ക്ക്.....

6 comments:

Unknown said...

eda alavalathi enne nashippichu kalanjalloda !!!!!

ഒഴാക്കന്‍. said...

ജോര്‍ജെ, തകര്‍ത്തല്ലോ! ഇഷ്ട്ടായി നല്ല എഴുത്ത് ഇനിയും എഴുതു.

പിന്നെ വേറെ ഒരു കാര്യം ക്ലിന്‍റെ ഈ പാവം ഒഴാക്കന്‍ ആണെന്ന് നാട്ടുകാര്‍ അറിയണ്ട പെണ്ണ് കെട്ടാന്‍ ഉള്ളതാ ജോര്‍ജു കുട്ടി

എറക്കാടൻ / Erakkadan said...

നന്നായി ..ബട്ട് എന്തെങ്കിലും ഒരു നല്ല ക്ലൈമാക്സ് പ്രതീക്ഷിച്ചു അത് കിട്ടീല

Anonymous said...

kollamelloda....
nannayitund....
kiddilen....

arvind said...

valare...nannayeettund...kurachu koodi verthikedayeee ezhuthan eni muthal sramikkanam plzz

Reghu said...

edelum alabu akkan ulla kazhivu ninakku undu...........next story name i will suggest....ORU PATHIRA KALLUKUDE UDE DURANDAM - Main Actor - GAJHANI.....